Sunday, December 23, 2007

വരിക....

വരിക വീണ്ടും
പുരുഷോത്തമാ
ശംബൂകന് വീണ്ടും തല കീഴെ
സഹോദര പത്നിമാര് ബാലിമാരെ
പേടിച്ചു വിറുങ്ങലിക്കുന്നു

ചമ്മട്ടിയേന്തിയ ഹേ വിപ്ലവകാരി
വരിക വീണ്ടും
സ്നേഹം വില്ക്കുന്നവരെ പുറത്താക്കാന്
അഗ്നിനക്ഷത്രമായി
വീണ്ടും വരിക


മണലില് നിന്നും പൂവുണ്ടാക്കിയ
പ്രവാചകാ തൊടുക്കുക ആഗ്നേയം
താഴ്വാരത്തെ പച്ച പ്പുകളെ
കത്തിക്കരിക്കൂ; കുലം മുടിക്കും
അര്‍ബ്ബുദമാണല്ലോ അത്

Friday, November 2, 2007

എന്‍റെ മക്കളോട്

കുഞ്ഞുങ്ങളെ
നമുക്കീ ളോഹാകള്‍ വലിച്ചൂരാം
തലേക്കെട്ടുകള്‍ അഴിച്ചെടുക്കാം
കാഷായം ഉരിഞ്ഞെടുക്കാം

ഒരു പെണ്ണിനെങ്കിലും നാണം
മറയ്ക്കാമല്ലോ

മക്കളെ
നമുക്കീ പള്ളികള്‍ കുത്തിതുറക്കാം
അമ്പലങ്ങള്‍ പൊളിച്ചു വില്‍്ക്കാം
പള്ളിമണികള്‍ ഉരുക്കി വില്‍്ക്കാം

ഒരു കുഞ്ഞിനെങ്കിലും വിശപ്പ്‌
മാറ്റാമല്ലോ

Monday, October 29, 2007

സുപ്രഭാതം

നിങ്ങളില്‍ മനുഷ്യന്‍
ഉണ്ടെങ്കില്‍
സംവേദനം സാധ്യമാണ്
നിങ്ങളില്‍ ഉള്ള മനുഷ്യന്‍
അധമനെങ്കില്‍ പോലും.

ആവശ്യമില്ലാത്തത് നിരസിക്കുവാനും
നിങ്ങളുടെ അഭിപ്രായം പറയുവാന്‍
അവസരങ്ങള്‍ ഉപയോഗിക്കുവാനും
അത് നിങ്ങളെ പ്രേരിപ്പിക്കും
അങ്ങിനെ നിങ്ങളിലെ മനുഷ്യന്‍
ഉയരങ്ങളിലേയ്ക്ക് ഉയരുന്നു
ഉയരങ്ങളിലേയ്ക്ക് പറക്കുവാന്‍
പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നും
ആയതു കൊണ്ട് സംവേദനം
നിരസിക്കുക വഴി
മനുഷ്യനെ അകറ്റി നിര്‍ത്തുക വഴി
നിങ്ങള്‍ അകറ്റി നിര്‍ത്തുന്നത്
നിങ്ങളുടെ മാതാപിതാക്കളെ ആണ്
നിങ്ങള്‍ വളര്‍ത്തുന്നത്
നിങ്ങളുടെ മനസ്സിലെ സത്വത്തെ ആണ്

നിങ്ങള്‍ പ്രകടിപ്പിക്കുന്നത്
സാംസ്കാരികമായ നിശബ്ദ ലോകത്തില്‍
നില്ക്കുന്നതു കൊണ്ടുള്ള ഷണ്ഡത്വമാണ്

അപക്വമാണത്
അപഹാസ്യവുമാണത്

Sunday, October 28, 2007

തിരക്ക്

ആള്‍ തിരക്ക് നമ്മള്‍ ഉണ്ടാക്കുന്നതല്ലേ
ആള്‍ക്കൂട്ടത്തില്‍ തനിയെ നില്ക്കുന്നവന്‍്
മുന്പേ പറക്കുന്ന പക്ഷിയായി മാറും


എകാന്തമെന്നു തോന്നുന്ന രാത്രികളെ
ഒന്നു ശ്രദ്ധിക്കൂ എത്ര മനോഹരം
കുസൃതിക്കുരുന്നു കുളിര്‍ തെന്നല്‍ വിടര്‍ന്നു വരുന്ന
റോസാപുഷ്പത്തെ വികാര തരളിതയാക്കുന്നതും
അവളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്നതും ശ്രദ്ധിക്കൂ
ആദ്യ രതിയുടെ നനുത്ത വേദന പുരണ്ട ശീല്ക്കാരങ്ങള്‍
ആ തെനനലിന്റെ ചൂടുള്ള നിശ്വാസങ്ങള്‍
വേണൂ വീണാ നാദ സംഗമമായി
ശിവരന്ജിനിയുതിര്‍ക്കുന്നു

ശ്രദ്ധിക്കൂ
രാത്രി സജീവമല്ലേ
പകലിനെക്കാള്‍,
എങ്ങും സംഗീതം മാത്രം
ലയിച്ചു പാടും പാട്ടുകള്‍

ഇന്ദുവിനെ നോക്കൂ
മാറത്തുനിന്നഴിഞ്ഞു വീഴുന്ന
മുകിലിനുള്ളിലെയ്ക്കവളൊളീക്കുന്നു
എന്തിന്?
വിരിഞ്ഞ മാറിലെയ്ക്കവളെ അണച്ച്ചുപിടിക്കാന്
‍വിടര്‍ന്ന കരങ്ങളുമായി
കാത്തിരിപ്പുണ്‍്ടോ ഒരു സ്വപ്ന വ്യാപാരി

ശ്രദ്ധിക്കൂ
മനുഷ്യന്‍ എകാന്തനല്ല
ചുറ്റുമുള്ള സുഖം
അതിനുള്ളിലെ ദുഖം
വിങ്ങുന്ന വേദന
വേദന മാറ്റുന്ന സ്വാന്ത്വനം
നിങ്ങളെ തൂണിലും
തുരുമ്പിലും ഒളിഞ്ഞിരിക്കുന്ന
ദേവനാക്കുന്നു
നിങ്ങള്‍ നിങ്ങളാകുന്നു
നിങ്ങളെ കണ്ടു
മുപ്പത്തിമുക്കോടി ദൈവങ്ങളും
അവര്‍ പരിപാലിച്ചു പോരുന്ന
ഈ സുന്ദര മനോഹര പ്രപഞ്ചവും
നാണിക്കും
വണങ്ങും
തീര്‍ച്ച

Tuesday, October 16, 2007

മൌനം

വാര്‍ദ്ധക്യം എത്ര മൂകമാണ്‌
ഓര്‍മ്മകളോട് നിങ്ങളെ കൊണ്ട്
സംസാരിപ്പിച്ച് മൂകനായി
നിങ്ങളെ നോക്കിയിരിക്കും

മരണം എത്ര വാചാലമാണ്‌
നിങളെ നിശബ്ദ്‌നാക്കി മാറ്റാന്‍
എന്തൊരു വിരുതാണ്‌

വാചാലമായ മൌനത്തിന്റെ
മണിയൊച്ചകളുണ്ടാക്കിനിന്‍
ഓര്‍മ്മതന്‍ നദിയില്‍ ധനുമാസ
പൂര്‍ണ്ണേന്ദുവായിമാറും
പ്രേമം എത്ര മനോഹരം

തെറ്റ്

ഒരു ഇളംകാറ്റില്‍
മയില്‍പ്പീലികണ്ണുകളില്‍
അവളെ ഞാന്‍ കണ്ടത്
ഞാന്‍ചെയ്ത തെറ്റ്


ഒരു രാവില്‍
നിലാവ് പെയ്തൊഴിയവെ
എന്നോടൊട്ടി നിന്നത്
അവള്‍ ചെയ്ത തെറ്റ്

Thursday, October 11, 2007

കോതപ്പാട്ട്‌

1)
ഒത്തൊരുമിച്ചൊരു കാലം
ഇനിയില്ലേയില്ല പോലും
കലികാലം


(2)
കാക്കകുഞ്ഞു കരിങ്കുഞ്ഞ്‌
കാക്കേടമ്മ കറുത്തമ്മ
കാക്കാലത്തിക്കുഞ്ഞ്‌
അരവയറന്‍ പെരുവയറന്‍
‍തമ്പ്രാങ്കുഞ്ഞ്‌


(3)
അഞ്ഞൂറു പവനും
അന്‍പത്‌ ഏക്കറും
ഒഴുകി നീങ്ങാന്‍
ഒരു ബെന്‍സും.

പെണ്ണിന്റെ പേരൊ?
മൊബയിലില്‍ കാണും.
(4)
പെണ്‍വയറ്‌ നിറ വയറ്‌
പെരു വയറ്‌ മൃദുവയറ്‌

ഒന്നു തൊഴിച്ചോട്ടെ?


(5)
അമ്മയെ തല്ലിയാലും
രണ്ടുണ്ട്‌ പക്ഷം
തല്ലാനൊരു പക്ഷം
പിടിച്ചു കൊടുക്കാന്‍
‍വേറൊരു പക്ഷം


(6)
പാപ്പച്ചന്റെ ഒരു ഭാഗ്യം
മക്കളെല്ലാം ജെര്‍മ്മനിയില്‍..
മരിയ്ക്കുമ്പം ഹൊ സുഖിച്ചു
തണുത്തു രസിച്ചു
മോര്‍ച്ചറിയില്‍ കിടക്കാം


(7)
കാട്ടില്‍ പോകാം
കൂട്ടില്‍ പോകാം
സീരിയല്‍ അഭിനയിയ്ക്കുമ്പോള്
‍പീഢിപ്പിയ്ക്കുമോ?


(8)
നല്ല കൊറച്ചു ചോര കിട്ടിയിരുന്നെങ്കില്‍?
വിളറിപ്പോയ കൊടിയൊക്കെ
ചോപ്പിക്കാരുന്നു.


(9)
ഭര്‍ത്താവിന്റെ അപ്പന്‍ തിന്നാലും
വളര്‍ത്തുന്ന പട്ടി നക്കിയാലും
പാത്രം കഴുകണം


എന്നാപ്പിന്നെ പട്ടി നക്കട്ടെ


(10)
ആദിവാസിപ്പെണ്ണ്‌
ആ ദിവസത്തെ പെണ്ണ്‌


(11)
പട്ടരില്‍ പൊട്ടനില്ലന്നല്ലെ?
അതെ, ഉണ്ടായിരുന്നവരൊക്കെ
മജിസ്ട്രേട്ടായി പണികിട്ടിപ്പോയി


(12)
എന്തിനാമ്മേ റിസോര്‍ട്ടൊക്കെ
പൊളിക്കുന്നെ?
റോഡായ റോഡിലെ കുഴിയൊക്കെ
നികത്താനാടാ കണ്ണാ


(13)
നിരീശ്വരവാദക്കവിയുടെ മോന്‌
അച്ഛന്റെ കവിതയും വേണം
അമ്പലത്തിലും പോണം


(14)
അമ്പലക്കമ്മറ്റിയ്ക്ക്‌
അരച്ചാണ്‍ വയറ്‌
അരച്ചാണ്‍ വയറില്
‍അമ്പലം സുരക്ഷിതം


(15)
മോള്‍ക്കു കൂട്ടിരിക്കാന്‍
‍അച്ഛനോ അമ്മാവനോ?


റ്റ്യൂഷന്‍ സാറാണു ഭേദം

(16)
മന്ത്രിയാകാന്‍ എന്താടൊ
ഇവനൊരു യോഗ്യത?
കാശ്‌ ലാഭിക്കാന്‍ തേവിടിച്ചിയെ
ബലാത്സംഗം ചെയ്തിട്ടുണ്ടേ

(17)
കാശുള്ള വൃദ്ധനു വിദ്യാഭ്യാസമുണ്ടെങ്കില്‍?
വീട്ടമ്മമാര്‍ സംശയം ചോദിച്ചു ചുറ്റുമുണ്ടാകണം

കാശില്ലാത്ത വൃദ്ധനോ?
പിന്നെന്തിനാ വീട്ടില്‍ പട്ടി?

(18)
കഴിവൊന്നുമില്ല,
എന്തു പണിയ്ക്കു പറ്റും?
പ്രസംഗ തൊഴിലാളി.
വേറൊന്നു പറ.
മുഖ്യമന്ത്രി.


Monday, October 8, 2007

കുന്നിക്കുരു

ഒരു തുള്ളിയോളം ബുദ്ധിയുണ്ടായിരുന്നെങ്കില്
‍കടലുകളെടുത്തു മഷിയാക്കി
മാനമായ മാനത്തൊക്കെ
മഹാകാവ്യങ്ങളെഴുതിയേനെ

ഒരു തുള്ളി ബുദ്ധി തരുമോയെന്നു ചോദിച്ചു
കടലോളം ബുദ്ധി വേണൊ
കുന്നിക്കുരുവോളം മനുഷ്യത്വം വേണോ
എന്നൊരു ചെറു മറു ചോദ്യം
എന്തു ചൊല്ലേണ്ടു ഞാന്‍, കുന്നിക്കുരുവോളം
മനുഷ്യത്വം മതിയെനിയ്ക്കഷ്ടദിക്കുകളും
പതിനാറുകോണുകളും ആകാശവും
ഭൂമിയും ബന്ധിക്കാന്‍
‍അതിനുള്ളിലൊരു സ്വര്‍ഗം പണിയാന്‍
‍അതിന്റെ തീറ്‌ മണ്ണില്‍ പണിയുമെന്‍
‍കാര്‍വര്‍ണ്ണനു കൊടുക്കാന്‍
‍അവന്റെ നെഞ്ചിലെ കനലെടുത്ത്‌
ആകാശത്തിനു തീ കൊളുത്താന്‍
‍അവന്റെ കണ്ണിലെ കിനാവെടുത്ത്‌
ഒരു നിലാവുണ്ടാക്കാന്‍
‍ആ നിലാവത്തൊന്നലസമായി
എല്ലാം മറന്നൊന്നുലാത്താന്‍.
അവനിലേയ്ക്കലിഞ്ഞലിഞ്ഞ്‌
അവനായി മാറാന്‍.

ഒരു കുന്നിക്കുരുവോളം
മനുഷ്യത്വം മതിയെനിയ്ക്ക്‌.

Thursday, October 4, 2007

തണുപ്പ്‌

ഒരു ചാറ്റല്‍
‍ചെറു നനവ്‌
ഞാന്‍ കണ്ടു

ഹോ എന്തൊരു മഴ
എന്തൊരു കുളിര്‌
ഞാന്‍ അലിഞ്ഞറിഞ്ഞു

തുള്ളിക്കോരായിരംകുടം പെരുമഴ
തണുപ്പ്‌, തണുപ്പ്‌ മാത്രം
അലിവോടെ തേങ്ങിക്കരഞ്ഞു

PRANAYAKAVITHA

ente gRaamaththil
oru sundarippeNNuNdaayirunnu

enikkavaLEyum
avaLkkenneyum
aRiyillaayirunnu

Tuesday, October 2, 2007

പെരുംതള

എന്റെ കനവില്‍ പെയ്ത മഴയത്തു
കൊള്ളിയാന്‍ വെളിച്ചം വീശി കാട്ടി
അവനെ എന്റെ കാര്‍മുഖില്‍വര്‍ണ്ണനെ

നനഞ്ഞൊലിച്ചു നിന്നവന്‍ തന്‍ വിറ മാറാന്‍
‍ഉള്ളിന്റെ ഉള്ളിലെയെന്‍ നേരിന്റെ നേരെടുത്തു
തീയിട്ടവനു ചൂടു പകര്‍ന്നു നറും പാലുപോലെ

കോടിപൊന്‍പണമുരുക്കിയതിലൊന്നുമുങ്ങി
കുളിച്ചിട്ടു ഞാനണിഞ്ഞുദയാര്‍ക്കന്റെ
ഹൃദ്നിണംകൊണ്ടൊരുതൊടുകുറി

പിന്നെയെന്‍ അഗ്നികിനാവില്‍, കൊടുംകാറ്റാല്‍
‍ഉലയൂതി കാച്ചി പണിതൊരുപൊന് ‍പെരും
തളയാക്കിയണിഞ്ഞവനെ, എന്റെ കണ്ണനെ

Monday, October 1, 2007

ഭാഷ

എന്റെ സന്തോഷം
എന്റെ സന്താപം
എന്റെ കനവ്‌
എന്റെ നിനവ്‌
എന്റെ കണ്ണുനീര്‌
എന്റെ ചോര
എന്റെ സ്നേഹം
എന്റെ വിചാരം
എന്റെ വിശപ്പ്‌
എന്റെ ദാഹം
എന്റെ മോഹം
നീയറിവതെങ്ങിനെയൊ
അതു നമ്മുടെ ഭാഷ
അതു മാത്രമാണ്‌ ഭാഷ

Sunday, September 30, 2007

വസന്തം

ഒരു നോക്ക്‌
ഒരു വാക്ക്‌
ഒരു മൊഴി

ആ നോക്ക്‌
ആ വാക്ക്‌
ആ മൊഴി

എന്നുമെന്റെ
പൂര്‍ണ വസന്തം

Monday, August 27, 2007

എല്ലാ സൗഭാഗ്യവുമുണ്ടാകട്ടെ

സമ്പല്‍ സമൃദ്ധവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു പൊന്നോണം
ഞാന്‍ ആശംസിക്കുന്നു
താങ്കള്‍ക്കും കുടുംബത്തിനും എല്ലാ സൗഭാഗ്യവുമുണ്ടാകട്ടെ.

ഒരു പൊന്നോണം

ഇടംകയ്യാലെന്നെ നെഞ്ചോടമര്‍ത്തി ചേര്‍ത്തു
മൂര്‍ധാവില്‍ താടിയമര്‍ത്തിയും ഒന്നുരസ്സിയും
വിരലുകളാലെന്റെ പുറത്തു ചിത്രം വരച്ചും
വലം കൈവിരലുകളിലെന്റെ വിരലുകള്‍കോര്‍ത്തമര്‍ത്തിയും
എന്നിടംകാലിലവന്‍ വലംകാലുരസ്സി കുസൃതികാട്ടിയും
എന്നെ നിനച്ചെന്നരികിലുണ്ടിന്നീ ഉത്രാടരാത്രി

ഒരു രാഗാലാപനമായി ശ്വാസത്തെ മാറ്റിയും
കണ്ണുകളാലെന്‍ കണ്ണില്‍നിന്നുമെന്‍ സ്വപ്നത്തെ കവര്‍ന്നും
അലോസരമുണ്ടാക്കിയിളകുമെന്‍ അരിഞ്ഞാണമണികളെയടക്കിയും
എന്‍പൊന്‍താലിയെ കസ്തൂരിതിങ്ങും വിയര്‍പ്പാല്‍ കഴുകിയും
നെറ്റിതടം കൊണ്ടെന്റെ സിന്ദൂരതിലകത്തെയാകെ മായിച്ചും
എന്നിലലിഞ്ഞെന്നെയറിഞ്ഞെന്റെയരികിലുണ്ടുയിന്നീ ഉത്രാടരാത്രി

നാണത്തിനുള്ളില്‍, തണുപ്പകറ്റാനെന്‍ കൈകള്‍ നെഞ്ചോടുചേര്‍ത്തു
എന്തോ ഓര്‍ത്തെന്റെ ചുണ്ടിലെത്തിയ മന്ദഹാസത്തെ ഓമനിച്ചു
മുഖമെന്‍ തോളോടുചേര്‍ത്തു, കണ്ണുകളിലൂഞ്ഞാലുകെട്ടിയുറക്കത്തെ
നീലാംബരി പാടിയുറക്കാന്‍ കിടക്കവെയെന്‍
‍മാതൃത്വം പൂര്‍ണ്ണമാക്കിയെന്നില്‍ നിറഞ്ഞു തുടങ്ങി
ഒരു സുന്ദര സുരഭില തിരുവോണപൊന്‍പുലരി

(wrote it because i was forced to write it, so...)

Sunday, August 19, 2007

M.G SREEKUMAR THE SINGER

Although i popped in at the ISS forum and stopped over briefly at aalthara, i did not post anything except greetings to coffeehouse friends!i read some of the posts on the "Who's Dr Nair" thread. i wanted to add something on the M.G topic. How good is he or how bad is he. As an afterthought, it struck me that such a discussion or such an exchange, as Hari puts it so succintly in his response to NN, would be futile in changing anyone's personal opinion on a renowned personality.

still, i feel i must confess, as i have done more than once on ISS that i am no fan of M.G.S. Yesterday, a relative brought me a cassette and almost armtwisted me into listening to it. It is a M.G.S cassette. i think it is called "Raagalayam". Keertanams in it include "Krishnaa Nee BeganE", "Jagadoodhdhaarakaa", "GOpaalaka Paahimaam", etc. Curious to hear how he rendered the songs already popularised by many eminent singers, i hoped MGS to surprise me with soulful music.

Unfortunately, he disappointed me. Even the major flaw that the late Kalaamandalam Hyderali pointed out "Swarasudhdhi illaaimma" has not really left MGS. In the "JagadOdhdhaaraka" piece, he pronounces "JagadO" "Vudhdhaarakaa". That kind of splitting the word "jagadOdhdhaarakaa" is the result of a serious lack of attention to details. Anyone who has listened to those keerththanams can vouch what i am saying.

Leaving that aside, let me humbly ask true music lovers, what is wrong in saying a certain singer is not performing up to one's expectations? The natural (and angry, if you are a diehard fan of any particular singer) response will be reeling out the number of songs a particular singer has sung, the number of "awards" that singer has received, the number of years' experience that singer has in "music field", etc.
In honest assessments, such things matter nothing.There was a singer by the name Madhuri Jayaraman. she was patronised by none other than the one- time monarch (or emperor?) of Malayalam film songs: G. Devarajan. Anyone with a little sense of music can vouch for this: Her voice can best be described as "boisterous" and at worst, "cacophony". She had a serious "sruti" problem. She might have made a good singer for the run-of-the-mill "ballet" troupes. Those related to "ballet" troupes kindly forgive me. No disrespect meant here! But look at the number of years that steel-rod-like voice piercing our ears all over Kerala! And the times she won the "State" film awards! Famous singers have expressed their dislike(in private) of Devarajan Master's out-of-the-way patronage of such a mediocre singer. Was it not an open secret that he was trying to get at S. Janaki by promoting a "rival" in Madhuri? When he sensed that even Dasettan was feeling uneasy about this weird obsession of the Master with Madhuri's voice, devarajan tried to bring new male voices on scene: sme who came and went include Ayiroor Sadasivan, Sasi (Brahmanandan's cousin. Sasi sang under the name Sreekanth), Brahmaanandan, and he even tried out M.G Radhakrishnan. Many insiders would not say a word against Devarajan openly those days.

If we still remember Madhuri, it is only because of the living tunes of the songs she sang; not because of her singing, unlike in the case of Janaki. despite her (sometimes) atrocious pronunciation, we still adore P.susheela. Madhuri never touched a chord in our heart. She made us pine for more of Janaki and Susheela!

What i am saying is that MGS is a good singer. Nothing more than that. His voice has serious flaws. His attitude, it seems has more serious flaws. One thing might still make him a better singer one day: a little bit of "gurutwam", perhaps.

Saturday, August 18, 2007

Oru MaNinaadaththinte ORmmakku

ONaththinte niRangaLUm gandhangaLUm
VeLichchangaLum
ayaaLUte vazhiththaarayil
vismayangaLUde vaathilukaL thuRakkunnu

moonnu pathittandinte aparichithaththwam
ayaaLe niRam mangiya mazhavillukaLUdeyum
puthiya vihwalathakaLudeyum nadukku
oru silppamaakki maattunnu

ee silppaththinte nirjjeevamenkilum veLichcham nashttappedaaththa kannikaLil
iyaaLude iniyum badhiramaayittillaaththa kaathukaLil
oru swaram maNinaadam pOle kiniyunnu:

എന്റെ കണ്ണുകളില്‍ കുറുഞ്ഞിയുണ്ട്‌
എന്റെ നാവില്‍ അരിമുല്ലക്കളമുണ്ട്‌
എന്റെ ചുണ്ടില്‍ മന്ദാരക്കളമുണ്ട്‌
എന്റെ മനസ്സിലൊരുപിടിതുളസിയുണ്ട്‌
എന്റെ ചോരയില്‍ ചെത്തിക്കളമുണ്ട്‌
എന്റെയുള്ളിലൊരു താമരക്കുളമുണ്ട്‌

ഓണം

എന്റെ കണ്ണുകളില്‍ തിളക്കമായി
എന്റെ ചുണ്ടില്‍ മന്ദഹാസമായി
എന്റെ നാവിലൊരു ഈണമായി
എന്റെ ഉള്ളിലൊരു നിലാവായി
എന്റെ കൈകളിലൊരു താളമായി
എന്റെ പാദങ്ങളിലൊരു നടനമായി
എന്നിലാകമാനമൊരോണമുണ്ട്‌
എന്റെ ഓണത്തിനു മാതൃത്തിന്റെ
നിറമുണ്ട്‌, നിറവുണ്ട്‌, നീയുണ്ട്‌.

എന്റെ കണ്ണുകളില്‍ കുറുഞ്ഞിയുണ്ട്‌
എന്റെ നാവില്‍ അരിമുല്ലക്കളമുണ്ട്‌
എന്റെ ചുണ്ടില്‍ മന്ദാരക്കളമുണ്ട്‌
എന്റെ മനസ്സിലൊരുപിടിതുളസിയുണ്ട്‌
എന്റെ ചോരയില്‍ ചെത്തിക്കളമുണ്ട്‌
എന്റെയുള്ളിലൊരു താമരക്കുളമുണ്ട്‌
എന്നിലാകമാനമൊരോണമുണ്ട്‌
എന്റെ ഓണത്തിനു മലയാളത്തനിമയുണ്ട്‌
നീയുണ്ട്‌, നിന്നെയറിഞ്ഞ നിനവുണ്ട്‌.

Thursday, August 16, 2007

I AM HERE, AT LAST!

After tortuous travels, lashing monsoon rains kissing my face through the broken window of a train and unweildy "shutters" on heartstopping buses, i am here, Lekshmidevi, Cynic and Hameed.

What really stopped my heaet was the sight of a swollen Bharathappuzha, on my way to my maternal village. i have never seen her as full a this or a log, long time. i have never been in Kerala for twenty five years, during the Onam season. An infant has grown into a man or a woman during that period! A generation!

Lekshmidevi, i will perhaps see you in TVM. i am going back to TVM on 20th and wll fly back to my "home" on the 27th. While Lekshmidevi will be savouring a thiruvona saddya, i will be choosing between hot and mild curry on my flight.

i don't know when i will be able to be a part of onam in Kerala next time.

Let me end this here, hoping there will always be a next time!

Tuesday, August 7, 2007

അവള്‍

അവസാനത്തെ പക്ഷിയും മരിച്ചു വീണു കഴിഞ്ഞു
അവസാനത്തെ മൃഗവും പിടഞ്ഞു മരിച്ചു കഴിഞ്ഞു
ഇനി തന്നെ ആശ്രയിക്കിനാരുമില്ലല്ലൊ എന്ന തിരിച്ചറിവോടെ
അവസാനത്തെ വന്മരവും തളര്‍ന്നു വീഴുന്നതും നോക്കി
അവള്‍ കിടന്നു

മൂന്നടി മുകളിലായി കത്തുന്ന സൂര്യ
ന്
‍തീസര്‍പ്പങ്ങള്‍ മനമാകെ
തനുവാകെ ഇഴയുന്നു
പൊക്കിള്‍ കുഴിയില്‍ തളം കെട്ടികിടന്ന
വിയര്‍പ്പു പോലും വറ്റിപ്പോയി

അവളുടെ വേദനകളെ കാണാതെ

അപ്പോഴും അവളുടെ രതിജന്യ
സൗന്ദര്യം മാത്രം കണ്ടു
ആകാശത്തൊരുപിടിനീര്‍ക്കണം
വികാരം കൊണ്ടു

അവന്‍ ഒരു ചെറു മേഘമായി

അനന്തകോടി അണുകണങ്ങളില്
‍നിന്നും ചോരയൂറ്റിയെടുത്തു
അവന്‍ കരുത്താര്‍ജിച്ചു
അവനൊരു വന്‍ കാര്‍മേഘമായി
ആദ്യം ഒരുതുള്ളിയായി രൂപം മാറി

കാറ്റിന്റെ കൈകളിലേയ്ക്കവന്‍ സ്വയം പകര്‍ന്നു

നെടുവീര്‍പ്പുകളില്‍ പോലും അഗ്നിനിറയും

ആ പാവം പെണ്ണിന്റെ നെറ്റിയിലെയ്ക്കവന്‍
രു ചെറുതുള്ളിയായി തഴുകിയെത്തി
കുളിരുമായിവന്നവന്റെ തഴുകലില്
‍സ്വയം മറന്നവള്‍ നില്‍ക്കവെ
അവനു രൂപഭേദമുണ്ടായി

കാറ്റിനെ കൊടുംകാറ്റാക്കി

മിന്നല്‍പിണരുകളെ ചാട്ടവാറാക്കി
ഒരുപെരുമഴയായി
അവളിലേയ്ക്കവന്‍ ചുഴ്‌ന്നിറങ്ങി
അവന്റെ വന്യമാം കരുത്തവളെ
അവളല്ലാതാക്കി
ഓരോ നിമിഷവും വെറുപ്പോടെ
അറപ്പോടെ അവളവനെ
സ്നേഹിച്ചു, കാമിച്ചു
ആസ്വദിച്ചു

അവനെ താങ്ങാനാവാതെ

കാറ്റവനെ കൈവിട്ടു
കൊടുങ്കാറ്റ്‌ കാറ്റായും തെന്നലായും
മാറി അകലെയ്ക്കോടിയൊളിച്ചു
എല്ലാം കഴിഞ്ഞപ്പോള്

‍അവനു രൂപഭേദമുണ്ടായി
അവളെ വിട്ടവന്‍ അകലേയ്ക്കു
മാറി ഒരല്‍പ്പനേരം നിന്നു
പിന്നെ
ഒരു നീര്‍ചാലു പോലെ
ഒരു ചെറു പുഴ പോലെ
ഒരു നദിപോലെ
അവളില്‍ നിന്നും ഓടിപ്പോയി

എന്തിനു വേണ്ടിയായിരിന്നു
എന്നെ ഞാന്‍ മറന്നത്‌
ആകെ തകര്‍ന്നു
ആകെ തളര്‍ന്നു
അവള്‍ സ്വയം ചോദിച്ചു

ദൂരെആദ്യത്തെ പുല്‍ക്കൊടി

നാമ്പിടുന്നതു അവള്‍ കണ്ടു
എങ്ങു നിന്നോ പറന്നു വന്ന
വെള്ളരിപ്രാവു ഇരിയ്ക്കാന്‍ ഇടം
തേടിയലയുന്നതും അവള്‍ കണ്ടു
ഒരു മുയല്‍ തുള്ളി വരുന്നതും
കൂമ്പി അടയുന്ന കണ്ണുകളില്‍
കെ നിറഞ്ഞു
എന്നെ പടച്ച എന്റെപെരുമാളെ

എന്തിനെന്നെ നീ......
വാക്കുകള്‍ അവളെ കൈവിട്ടു
അവള്‍ക്കായി വെള്ളരിപ്രാവും
പുല്‍നാമ്പും മുയലും
എങ്ങോ ഒളിച്ചുനിന്നാ
കുഞ്ഞിളം കാറ്റും
ആ ചോദ്യം ഏറ്റെടുത്തു
അവരും ചോദിച്ചു

പറയുക പെരുമാളെ
പറയുക പെരുമാളെ
അവരാകെ കെഞ്ചി
പിന്നെ രോഷം പൂണ്ടു

കിഴക്കാകെ നീട്ടിതുപ്പി
പെരുമാള്‍ മൊഴിഞ്ഞു
അവളാണെല്ലാം

അവള്‍ക്കാണെല്ലാം
അവളെ വണങ്ങുമെല്ലാം
അവള്‍ തിരഞ്ഞെടുക്കപ്പെട്ടവള്
‍അവളാണു സത്യം, കാരണം

അവള്‍ സര്‍വം സഹ

ലോകം ഏറ്റു പാടി
ഏഴാകാശവും അതേറ്റുപാടി
ദൂരെ ഓടിമറഞ്ഞുനിന്ന സൂര്യനും
അനന്തകോടി നക്ഷത്രങ്ങളും
അതേറ്റുപാടി

അവള്‍ സര്‍വം സഹ


അപ്പോളും അവള്‍ക്കു
മനസ്സിലായില്ല
അവളെന്തിനു സര്‍വവും
സഹിക്കണം